Monday 28 January 2013

ശുഭരാത്രി

ദൂരെ ,ചെന്നെത്താനാവാത്തത്ര ദൂരെ ,തിരിയുന്ന ആ ഗോളത്തിനെന്തിത്ര സൗന്ദര്യമെന്നെനിക്കറിയില്ല...എന്റെ സന്ധ്യകളെ നിറച്ചാര്ത്തണിയിക്കുന്ന കുങ്കുമപ്പൊട്ടായി  ഇന്നും അവന്വന്നു.ചക്രവാകസീമയില്മറയുന്നവരെ ആ വൃത്താകാരരൂപത്തെ ഞാന് ആസ്വദിച്ചു.പ്രകൃതിവരയ്ക്കുന്ന ഈ ചായക്കൂട്ട് എന്നും ഓടിപ്പോവുന്നതെങ്ങോട്ടെന്നറിയുന്നില്ല.... സിദ്ധാന്തങ്ങള് മനപ്പാഠമാക്കാന് പഠിച്ച മനസ്സിന് ചൈതന്യമുണ്ടെന്നറിയുന്നത് ആ രശ്മികള് വന്നു സ്പര്ശിക്കുമ്പോഴാണ്.മലമുകളില് വന്നു മാലോകരെ കണ്ടു വര്ണ്ണവിസ്മയങ്ങള് തീര്ത്തു പ്രതീക്ഷയുടെ നാളേയ്ക്കു തിരികൊളുത്തി മറയുന്ന ആ ഗോളത്തെ പ്രണയിക്കാത്തവരുണ്ടാവില്ല.
സായംസന്ധ്യയ്ക്കു തിലകക്കുറിയണിയിക്കുന്ന സൂര്യാ.........  നാളെ നിന്റെ ഉദയത്തിനായി ലോകം കാത്തിരിക്കുന്നു.സ്വര്ണത്തേരില് ഘടികാരവുമേന്തി വരുന്ന നിന്നെ കാത്തു അവര് മയങ്ങുന്നു.
ഞാനും നിദ്രയ്ക്കു വഴിമാറാനൊരുങ്ങുന്നു....പുതിയൊരു പുലരിയുമായി നീ വന്നെത്തുമെന്ന പ്രതീക്ഷയില്.....
ശുഭരാത്രി

Thursday 3 January 2013

കലാലയാങ്കണത്തില്‍ നിന്നും കാലത്തിനോട് .....


ഓര്മ്മയുടെ തീരത്തേക്ക് ഒരുപാട് ചിപ്പികള്നീ വാരിയെറിഞ്ഞു .വസന്തവും ,ശിശിരവും ,വര്ഷവും അതിലേ നടന്നുപോയ്‌ . ഇന്നിതാ കാലമേ ,ഇവിടവും പുതിയൊരു ചിപ്പികണക്കെ നീ വാരിയെറിയാനൊരുങ്ങുന്നു ......
ഇവിടെ തുടരാന്നിന്റെ നിയമാവലികള്എന്നെ അനുവദിക്കില്ലെന്നറിയാം .
വ്യാമോഹവും എനിക്കില്ല ...

ഒരപേക്ഷ മാത്രം ,
                    ഇപ്പോള്നീ ചിപ്പിക്കുള്ളിലാക്കിയ സ്മൃതികളിലെ ചൈതന്യത്തെ നിന്റെ തിരകളാല്മങ്ങലേല്പ്പിക്കരുത് .........
എന്തെന്നാല്നിന്റെ സമ്മാനങ്ങളില്ഏറ്റവും ശ്രേഷ്ടം ഇവിടവും ,ഇവിടെ നാമ്പിട്ട ഓര്മ്മകളുമാണ് .......